ന്യൂഡൽഹി: പെഗാസസ് അടക്കമുള്ള വിഷയങ്ങളിൽ ഒളിച്ചോടുന്ന കേന്ദ്രസർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കി ചർച്ച കൂടാത ബില്ലുകൾ പാസാക്കുകയാണെന്ന് കേരളത്തിൽനിന്നുള്ള ഇടത് എം.പിമാരായ എളമരം കരീം, ബിനോയ് വിശ്വം, എം.വി ശ്രേയാംസ്‌കുമാർ, കെ.സോമപ്രസാദ്, വി.ശിവദാസ്, ജോൺബ്രിട്ടാസ്, എ.എം ആരിഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വതന്ത്ര ഇന്ത്യ മുമ്പുകാണാത്ത വിധം എല്ലാ പാർലമെന്ററി മര്യാദകളും ലംഘിക്കപ്പെടുകയാണ്. ഏതു വിഷയത്തിലും ചർച്ചയാകാമെന്ന് നിലപാട് സ്വീകരിച്ച കേന്ദ്രം സമ്മേളനം ആരംഭിച്ചപ്പോൾ വാക്കുമാറി.
ബില്ലിന്മേൽ സംസാരിക്കാൻ അവസരം തേടിയാലും അനുവദിക്കുന്നില്ല.
സഭാദ്ധ്യക്ഷൻമാരും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷ എം.പിമാർക്കെതിരെ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഏറെക്കാലത്തിന് ശേഷം 14 പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ഒന്നിക്കാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |