കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്നാരോപിച്ച് കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്‌ക്കും സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർക്കുമെതിരെ അഡ്വ. സുധീർബാബു കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അശോക് മേനോനാണ് ഇടക്കാല ഉത്തരവ് നൽകിയത്.
സരിത പത്തനംതിട്ട ജയിലിലായിരിക്കെ 25 പേജുള്ള കത്ത് അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയിൽ സമർപ്പിച്ചിരുന്നു. 21 പേജുള്ള കത്താണ് സരിത നൽകിയതെന്നും ഗണേശ് കുമാർ ഉൾപ്പെടെ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ പേരുകളുള്ള നാലു പേജുകൂടി കൂട്ടിച്ചേർത്തെന്നുമാണ് പരാതി. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണ് വ്യാജരേഖ ചമച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കാനാണ് ഗണേശ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. സരിതയുടേത് 25 പേജുള്ള കത്തായിരുന്നെന്ന് സോളാർ കമ്മിഷനിലുൾപ്പെടെ വ്യക്തമാക്കിയതാണെന്നും ആ നിലയ്‌ക്ക് തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |