കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് 2002 - 2003 കാലഘട്ടത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന് മൂന്നരക്കോടി രൂപ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന കേസിൽ വിജിലൻസ് തുടരന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടർ ബിശ്വനാഥ് സിൻഹ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്. എറണാകുളത്തെ ഗോഡ്ഫ്രാങ്ക് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് അനധികൃതമായി മൂന്നരക്കോടി രൂപ വായ്പ നൽകിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |