SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.23 PM IST

ചാരക്കേസ്: ആർ.ബി. ശ്രീകുമാർ വൈരാഗ്യം തീർത്തതാണെന്ന നമ്പി നാരായണന്റെ മൊഴി ഹൈക്കോടതിയിൽ

nambi

കൊച്ചി: ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ ഐ.എസ്.ആർ.ഒ ചാരക്കേസിലൂടെ വ്യക്തിവിരോധം തീർത്തതാണെന്ന് നമ്പി നാരായണൻ മൊഴി നൽകിയതായി സി.ബി.ഐ ഹൈക്കോടതിയിൽ അറിയിച്ചു. ചാരക്കേസിന്റെ ഗൂഢാലോചന കണ്ടെത്താൻ രജിസ്റ്റർചെയ്ത കേസിലെ ഏഴാം പ്രതിയായ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്.

ഒന്നും മൂന്നും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി.എസ്. ദുർഗാദത്ത്, ഏഴാം പ്രതി ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഒാഫീസർ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണവുമായി സഹകരിക്കില്ലെന്ന് സി.ബി.ഐ വാദിച്ചു.

ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതു തടഞ്ഞ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വളർച്ച തടസപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നും ദേശീയ താത്പര്യമുള്ള കേസാണിതെന്നും സി.ബി.ഐ ഡിവൈ.എസ്.പി സുനിൽ സിംഗ് റാവത്തിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

ഇന്നലെ ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ഹർജികൾ ഇന്നുച്ചയ്ക്ക് പരിഗണിക്കാൻ മാറ്റി.

സി.ബി.ഐ ബോധിപ്പിച്ചത്

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ കമാൻഡന്റായിരിക്കെ ശ്രീകുമാറിന് നമ്പി നാരായണനെ പരിചയമുണ്ട്. ബന്ധുവിന് അവിടെ ജോലി ലഭിക്കാൻ നമ്പി നാരായണനെ സമീപിച്ചിരുന്നു. എന്നാൽ ജോലി ലഭിച്ചില്ല. തുടർന്ന്, ഭാവിയിൽ അനുഭവിക്കേണ്ടിവരുമെന്ന് ഓഫീസിലെത്തി ശ്രീകുമാർ ഭീഷണിപ്പെടുത്തിയതായി നമ്പിയുടെ മൊഴിയിലുണ്ട്.

ചാരക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലാണ് ചോദ്യംചെയ്യാൻ കോടതി വിട്ടതെങ്കിലും ചോദ്യം ചെയ്തത് ഐ.ബിയാണ്. നമ്പി നാരായണനടക്കമുള്ളവരെ പീഡിപ്പിച്ചാണ് വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കിയത്. 1994 നവംബർ 22ന് പേരൂർക്കട പൊലീസ് ക്ളബ്ബിലാണ് ചോദ്യം ചെയ്തതെന്നും ഉത്തരങ്ങൾ പറയാൻ വൈകിയാൽ തൊഴിച്ചും അടിച്ചും പീഡിപ്പിക്കുമായിരുന്നെന്നും ശശികുമാറിന്റെ മൊഴിയിലുണ്ട്. സിബി മാത്യൂസ്, ഡിവൈ.എസ്.പി ജോഷ്വാ തുടങ്ങിയവർക്കൊപ്പം ശ്രീകുമാറും അവിടെയുണ്ടായിരുന്നു. സിബി മാത്യൂസും ശ്രീകുമാറും നേരിട്ട് ഉപദ്രവിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPY CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.