കോഴിക്കോട് : 'നമ്മുടെ കോഴിക്കോട് 'പദ്ധതിക്ക് കീഴിൽ ജില്ലയിൽ സമ്പൂർണ കാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സ്തനാർബുദം ,വായിലെ കാൻസർ , ഗർഭാശയഗള കാൻസർ എന്നിവ കണ്ടുപിടിക്കുകയും ചികിത്സ ഉറപ്പു വരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു വർഷമാണ് കാലാവധി. ആശാ വർക്കർമാർ കാൻസർ ലക്ഷണമുള്ളവരെ കണ്ടെത്തുകയും വി.ഐ.എ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. രോഗലക്ഷണം ഉളളവരെ താലൂക്കടിസ്ഥാനത്തിൽ കെ.എഫ്.ഒ.ജിയുടെ നേതൃത്വത്തിൽ പരിശോധിച്ച് ചികിത്സ ഉറപ്പു വരുത്തും. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.ടി.മോഹൻദാസ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.രാജേന്ദ്രൻ, ഡി.പി.എം ഡോ.എ.നവീൻ, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |