കോഴിക്കോട്: കർക്കടക വാവ് ബലിയ്ക്ക് പിതൃതർപ്പണം നടത്താൻ ദേവസ്വം ക്ഷേത്രങ്ങളിൽ അനുമതി നൽകാത്തത് തീർത്തും വിവേചനമാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി. ഹൈന്ദവ വിശ്വാസപ്രമാണങ്ങൾക്കെതിരെയുള്ള കടന്നാക്രമണം സർക്കാരിന്റെ സ്പോൺസേർഡ് പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. ഈദ് ആഘോഷിക്കാൻ മൂന്നു ദിവസം ലോക്ക് ഡൗൺ ഇളവ് കൊടുക്കുകയും കർക്കിടക വാവുബലിയ്ക്ക് തലമുറകളായി ഹിന്ദു സമൂഹം ആചരിക്കുന്ന പിതൃബലി തർപ്പണങ്ങൾ നടത്താൻ ദേവസ്വം ക്ഷേത്രങ്ങളിൽ അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തത് മതവിവേചനമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാവുബലി നടത്താൻ നിയന്ത്രിത തോതിലെങ്കിലും അനുമതി നൽകാൻ തയ്യാറാവണം.സംസ്ഥാന സെക്രട്ടറി എ.പി. ഭരത്കുമാർ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ, വൈസ് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ നായർ, ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |