തിരുവനന്തപുരം: കൊവിഡിന്റെ പേരിൽ അതിർത്തി അടച്ച കർണാടക നടപടി കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ നിയമസഭയിൽ പറഞ്ഞു. ഇതുമൂലം ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി കർണാടകത്തിലേക്ക് പോകുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പൊലീസ് സഹായത്തോടെ സംവിധാനമേർപ്പെടുത്തുമെന്ന് എ.കെ.എം.അഷ്റഫിന്റെ സബ്മിഷന് അദ്ദേഹം മറുപടി നൽകി.
പ്രശ്നം സംബന്ധിച്ച് കർണാടക പൊലീസ് മേധാവിയുമായി സംസ്ഥാന പൊലീസ് മേധാവി ചർച്ച നടത്തി സഹകരണവും സൗകര്യങ്ങളുമൊരുക്കാമെന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട്. ആഗസ്റ്റ് രണ്ട് മുതലാണ് തലപ്പാടിയിലെ അതിർത്തി ചെക്ക്‌പോസ്റ്റിൽ കർണാടക ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയത്. കാസർകോട് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാർക്ക് മുൻഗണന നൽകി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് അതിർത്തിയിൽ സൗകര്യം ഏർപ്പെടുത്തി. യാത്രയ്ക്കായി ചെക്ക് പോസ്റ്റിൽ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും പൊലീസിനെയും നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |