കൊച്ചി: വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി പൊള്ളലേറ്റു മരിച്ച കേസിൽ പ്രതിയായ ആയുർവേദ ഡോക്ടർ പാലക്കാട് ഒറ്റപ്പാലം അമ്പാടിയിൽ പ്രസാദിന് (35) വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ആയുർവേദ ആശുപത്രിയിൽ പ്രസാദിനൊപ്പം ജോലിചെയ്തിരുന്ന യുവതിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
2009 ഫെബ്രുവരി 21ന് പ്രസാദ് താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് യുവതിക്ക് പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴു ദിവസം കഴിഞ്ഞ് മരിച്ചു. ഈ കേസിൽ 2016 ജനുവരി 28 ന് പാലക്കാട് അഡി. സെഷൻസ് കോടതി പ്രസാദിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പ്രസാദിനെ കുറ്റവിമുക്തനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |