നാഷ്വില്ലെ : അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തിൽ മഞ്ഞ് മല തകർന്ന് വീണ് സന്ദർശകർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മ്യൂസിയം അധികൃതർ അറിയിച്ചു. അതേസമയം, മ്യൂസിയത്തിലെ കേടുപാടുകൾ പരിഹരിക്കാൻ നാല് ആഴ്ചയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
1912ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിനെ അനുസ്മരിപ്പിക്കുന്ന മ്യൂസിയമാണിത്. 2010ലാണ് ടെന്നിസിയിലെ പിജിയോൺ ഫോർജിൽ ഈ മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്. ബ്രാൻസണിലും സമാന രീതിയിലുള്ള ടൈറ്റാനിക് മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.
മ്യൂസിയത്തിൽ ഐസ് കൊണ്ട് നിർമിച്ച മതിൽ സന്ദർശകർക്ക് സ്പർശിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ മതിലാണ് തകർന്ന് വീണത്. സംഭവത്തെക്കുറിച്ച് പൊലീസും മ്യൂസിയം അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർ.എം.എസ് ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാ കപ്പലായ ടൈറ്റാനിക് 1912ലാണ് വടക്കൻ അറ്റാലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ചാണ് മുങ്ങിയത്. ഈ കപ്പലിലെയും യാത്രക്കാരുടെയും 400ഓളം വസ്തുക്കൾ മ്യൂസിയത്തിൽ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |