രാഹുലിന് ഫിഫ്‌റ്രി
നോട്ടിംഗ്‌ഹാം : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്‌റ്രിന്റെ രണ്ടാം ദിനം മഴയുടെ കളി. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 125/4 എന്ന നിലയിൽ ആയിരിക്കുമ്പോഴാണ് മഴമൂലം കളി തടസ്സപ്പെട്ടത്. 21/0 എന്ന നിലയിൽ ഇന്നലെ മത്സരം പുനരാരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശർമ്മ (36), ചേതേശ്വർ പുജാര (4), ക്യാപ്ടൻ വിരാട് കൊഹ്‌ലി (0), അജിങ്ക്യ രഹാനെ (5) എന്നീ മുൻനിരക്കാരുടെ വിക്കറ്രുകളാണ് നഷ്ടമായത്. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ കെ.എൽ രാഹുൽ (57), വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (7) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ 2 വിക്കറ്ര് വീഴ്ത്തി.പുജാരയേയും കൊഹ്‌ലിയേയും അടുത്തടുത്ത പന്തുകളിലാണ് ആൻഡേഴ്സൺ മടക്കിയത്. നേരത്തേ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 183 റൺസിന് ആൾ ഔട്ടായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 58 റൺസ് പിന്നിലാണ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |