SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.19 AM IST

ജി.വി രാജയിൽ കുരുത്ത ശ്രീ

sreejesh

തിരുവനന്തപുരം : 1998-99കാലം. അന്ന് ശംഖുംമുഖത്തായിരുന്നു ജി.വി രാജ സ്പോർട്സ് സ്കൂൾ. എറണാകുളത്തുനിന്ന് അത്‌ലറ്റിക്സ് താരമാകാൻ ജി.വി രാജയിലെത്തിയ പി.ആർ ശ്രീജേഷ് കുറച്ചുനാളിന് ശേഷം അത്‌ലറ്റിക്സ് ശരിയാവുന്നില്ലെന്നുകണ്ട് വോളിബാൾ ടീമിലേക്ക് മാറാൻ പറ്റുമോ എന്നൊരു ശ്രമം നടത്തി. അപ്പോഴാണ് അവിടുത്തെ ഹോക്കി പരിശീലകനായ ജയകുമാർ പയ്യനെ കാണുന്നത്. പൊട്ടിപ്പൊളിഞ്ഞ ഗോൾ പോസ്റ്റുമായി ചെറിയൊരു മൺഗ്രൗണ്ടിൽ നടക്കുന്ന ഹോക്കി പരിശീലനത്തിന് കുട്ടികളെ കിട്ടാതെവന്നപ്പോഴാണ് ജയകുമാറിന്റെ മുന്നിൽ നല്ല ഫിസിക്കും ഉ‌ൗർജസ്വലതയുമുള്ള ശ്രീയെത്തുന്നത്. അതായിരുന്നു ആദ്യ വഴിത്തിരിവ്.

അന്ന് ഒന്നുമല്ലാതിരുന്ന കേരള ഹോക്കിയിൽ ശ്രീയ്ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് ജയകുമാർ തിരിച്ചറിഞ്ഞു. നല്ല ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഗോൾ കീപ്പിംഗിൽ കൂടുതൽ പരിശീലനം നൽകാനുള്ള തീരുമാനം നിർണായകമായി.ശ്രീ ഉൾപ്പടെ മൂന്ന് ഗോൾകീപ്പർമാരെയാണ് അന്ന് ജയകുമാർ വാർത്തെടുത്തത്. അന്നത്തെ ഹോക്കി അസോസിയേഷൻ ഭാരവാഹിയായിരുന്ന രമേഷ് കോലപ്പയുടെ പിന്തുണകൂടി ചേർന്നപ്പോൾ ശ്രീയ്ക്ക് മുന്നിൽ ദേശീയ ക്യാമ്പിലേക്കും ജൂനിയർ ഇന്ത്യൻ ടീമിലേക്കുമുള്ള വഴിതെളിഞ്ഞു.2004 മുതൽ ദേശീയ ജൂനിയർ ടീമിൽ ശ്രീജേഷ് സാന്നിദ്ധ്യമായി മാറി.കൊല്ലം എസ്.എൻ കോളേജിലായിരുന്നു ബിരുദ വിദ്യാഭാസം. 2007ലെ അസ്‌ലൻഷാ കപ്പിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ അംഗമായി.എന്നാൽ 2008ലെ ജൂനിയർ ഏഷ്യാകപ്പിലെ അതിഗംഭീര പ്രകടനമാണ് അടുത്ത വഴിത്തിരിവായത്. ആ ടൂർണമെന്റിൽ ബെസ്റ്റ് ഗോളി ശ്രീജേഷായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തിൽ കാട്ടിയ മികവ് സീനിയർ ടീമിൽ ഒന്നാം ഗോളിയായിത്തന്നെ വിളിക്കാൻ വഴിയൊരുക്കി.

ശ്രീ ഒരു പോരാളിയാണ്

ആരാധകർ ശ്രീജേഷിനെ ഗ്രേറ്റ് ഇന്ത്യൻ വാൾ എന്ന് വിശേഷിക്കുമ്പോൾ ജയകുമാർ തന്റെ ശിഷ്യനോട് പറയാറുള്ളത് നീ ലാസ്റ്റ് ഇന്ത്യൻ വാൾ ആണെന്ന് ഒരിക്കലും മറക്കരുതെന്നാണ്.ഗോളിക്ക് പിഴച്ചാൽ ടീമിനും പിഴച്ചു.അതുമനസിൽ വച്ചാണ് ശ്രീ കളിക്കാറുളളത്. ഗോൾപോസ്റ്റിന് കീഴെനിന്ന് കളി നിരീക്ഷിക്കാനും അത് കൂട്ടുകാരോ‌‌ട് നിരന്തരം വിളിച്ചുപറഞ്ഞ് തന്ത്രങ്ങൾ മാറ്റാനും ശ്രീജേഷ് മി‌ടുക്കനാണെന്ന് ജയകുമാർ പറയുന്നു. ഏകാഗ്രതയാണ് പ്ളസ് പോയിന്റ്.

ഒളിമ്പിക്സിന് യാത്രതിരിക്കുമ്പോൾ ശ്രീജേഷ് ജയകുമാറിനെ വിളിച്ചിരുന്നു. ഒറ്റ ഉപദേശമേ കോച്ച് നൽകിയുള്ളൂ,കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ മുഴുകാതിരിക്കുക.വേണ്ടാത്ത കാര്യങ്ങളിൽ മനസുടക്കിയാൽ ഏകാഗ്രത പോകുമെന്നതുകൊണ്ടാണ് ഈ ഉപദേശം നൽകിയത്. അത് ശ്രീ കൃത്യമായി പാലിക്കുകയും ചെയ്തു.

ജീവിതസഖിയും ജി.വി രാജയിൽ നിന്ന്

തന്റെ കായിക ജീവിതം മാത്രമല്ല ശ്രീജേഷ് ജി.വി രാജ സ്കൂളിൽ നിന്ന് കണ്ടെത്തിയത്,ജീവിത സഖിയെയും കൂടിയാണ്.ശ്രീയുടെ ഒപ്പം ജി.വിരാജ സ്കൂളിൽ പഠിച്ചയാളാണ് ഭാര്യ ഡോ.അനീഷ്യ. ലോംഗ്ജമ്പ് താരമായിരുന്ന അനീഷ്യ പിന്നീട് ആയൂർവേദ ഡോക്ടറായി. ഏഴുവയസുകാരിയായ അനുശ്രീയും നാലുവയസുകാരൻ ശ്രീഅൻഷും മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SREEJESH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.