പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ പോർച്ചുഗീസ് താരം പെഡ്രോ പിച്ചാർഡോ (17.98 മീറ്റർ) സ്വർണം നേടി.
ചൈനയുടെ സൂ വെള്ളിയും (17.57മീ.) ബുർക്കിനോ ഫാസോയുടെ സ്വങ്കോ (17.47മീ.) വെെങ്കലവും നേടി.
പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ യു.എസ് താരം റ്യാൻ ക്രൗസെർ (23.30 മീ.) ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി. അമേരിക്കയുടെ തന്നെ കൊവാക്സ് (22.65 മീ.) വെള്ളിയും ന്യൂസിലൻഡിന്റെ വാൽഷ് (252.47 മീ.) വെങ്കലവും നേടി.
110മീറ്റർ ഹർഡിൽസിൽ ജമൈക്കയുടെ ഹൻസ്‌ലെ പർച്ച്മെന്റ് 13.04 സെക്കൻഡിൽ സ്വർണം നേടി. അമേരിക്കയുടെ ഹോള്ളോവെ (13.09 സെക്കൻഡ്) വെള്ളിയും ജമൈക്കയുടെ തന്നെ ലെവി (13.10 സെക്കൻഡ്) വെങ്കലവും നേടി.
വനിതകളുടെ പോൾവോൾട്ടിൽ കാതി നഗെയോട്ടെ 4.90 മീറ്റർ ക്ലിയർ ചെയ്ത് സ്വർണം സ്വന്തമാക്കി. ആ.ഒ.സിയുടെ സിഡറോവ (4.85 മീ.) വെള്ളിയും വനിതകളുടെ ബ്രാഡ് ഷോ (4.85 മീ.) വെങ്കലവും നേടി.
പുരുഷൻമാരുടെ 400 മീറ്രറിൽ ബഹാമസ് താരം സ്റ്രീവൻ ഗാർഡിനർ (43.85 സെക്കൻഡ്) സ്വർണം സ്വന്തമാക്കി. കൊളംബിയയുട സമ്പ്രാനൊ (44.08 സെക്കൻഡ്) വെള്ളിയും ഗ്രനാഡയുടെ ജയിംസ് (44.19സെക്കൻഡ്) വെങ്കലവും നേടി.
വനിതകളുടെ ഹെപ്റ്രാത്ത്ലണിൽ ബൽജിയത്തിന്റെ നഫിസാറ്റൊ തിയാം സ്വർണവും ഡച്ച് താരങ്ങളായ വെറ്റർ വെള്ളിയും ഓസ്റ്രർവെഗൽ വെങ്കലവും നേടി.
പുരുഷൻമാരുടെ ഹെപ്റ്റാത്ത്‌ലണിൽ ഡാമിയൻ വാർണർ സ്വർണവും ഫ്രാൻസിന്റെ മേയർ വെള്ളിയും ആസ്ട്രേലിയയുടെ മൊലോണി വെങ്കലവും സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |