അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും സ്പാനിഷ് ക്ലബ് ബാഴ്സലോണയും തമ്മിൽ രണ്ട് ദശാബ്‌ദം നീണ്ടു നിന്ന ബന്ധം അവസാനിച്ചു. അഭ്യൂഹങ്ങൾക്ക് തിരശ്ശീലയിട്ട് മെസി ബാഴ്സ വിടുന്നുവെന്ന് ഔദ്യോഗിക സ്ഥരീകരണം ഇന്നലെ ഇന്ത്യൻ സമയം രാത്രി വൈകി പുറത്തു വന്നു. പുതിയ കരാറിൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് പൊരുത്തപ്പെടാൻ ക്ലബിനും മെസിക്കും കഴിയാതെ വന്നതിനാലാണ് പിരിയാൻ തീരുമാനിച്ചത്.മെസിക്കായി അഞ്ച് വർഷത്തേക്ക് ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ നാലായിരം കോടിയോളം രൂപ വിലമതിക്കുന്ന കരാർ ബാഴ്സ അധികൃതർ തയ്യാറാക്കിയിരുന്നു. എന്നാൽ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് ലാലാഗി അധികൃതരുടെ കടും പിടിത്തം മൂലം ഈ കരാർ സാദ്ധ്യമാകാതെ വരികയായിരുന്നു. മെസിയും അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോർജെയും ബാഴ്സപ്രസിഡന്റ് യുവാൻ ലപ്പോർട്ടയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ക്ലബ് ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ മെസി ക്ലബ് വിടുന്നുവെന്ന കാര്യം പുറത്തു വിട്ടത്. താരത്തിന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ ക്ലബ് തുടർന്നുള്ള ഭാവിക്ക് എല്ലാ ആശംസകളും നേർന്നു. 2000 സെപ്തംബറിൽ തന്റെ പതിമ്മൂന്നാം വയസിലാണ് ബാഴ്സയുടെ അക്കാഡമിയായ ലാമാസിയയിൽ മെസിയെത്തുന്നത്.
കഴിഞ്ഞ വർഷംബാഴ്സ പ്രസിഡന്റായിരുന്നു ബർതേമ്യുവുമായി ഉടക്കി ക്ലബ് വിടാൻ മെസ്സി തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ജൂൺവരെ കരാറുണ്ടെന്നും പോയാൽ വൻതുക പിഴയടയ്ക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് ബാഴ്സ മെസ്സിയെ പിടിച്ചു നിറുത്തിയത്. പ്രസിഡന്റായി സനേഹിതൻ ലപ്പോർട്ട വന്നപ്പോൾ മെസി വീണ്ടും തുടരണമെന്ന് മെസിക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് ലാലിഗയുടെ സാമ്പത്തിക അച്ചടക്കക്രമം വില്ലനായത്. 2004 മുതൽ ബാഴ്സയുടെ സീനിയർ ടീം അംഗമായിരുന്നു മെസി. മെസി ഏത് ക്ലബിലേക്ക് പകുമെന്നത് തീരുമാനമായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |