ബംഗളൂരു: കൊല്ലഗൽ എം.എൽ.എയും പ്രമുഖ ബി.എസ്.പി നേതാവുമായിരുന്ന എൻ. മഹേഷ് ബി.ജെ.പിയിൽ ചേർന്നു. ബംഗളൂരു ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീൽ, വൈസ് പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര തുടങ്ങിയവർ മഹേഷിനെ സ്വീകരിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി-എസുമായുള്ള സഖ്യത്തിന്റെ ബലത്തിൽ ചാമരാജ് നഗറിലെ കൊല്ലഗലിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ മഹേഷ്, സഖ്യ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. കർണാടകയുടെ ചരിത്രത്തിൽ ബി.എസ്.പിയുടെ ആദ്യ എം.എൽ.എയായിരുന്നു അദ്ദേഹം.
സഖ്യ സർക്കാരിൽ വിമത നീക്കം ശക്തിപ്പെട്ട സമയത്ത് മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗമാവാതെ നിയമസഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരുന്നു. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ നിർദ്ദേശം അവഗണിച്ച്, സഖ്യസർക്കാരിന്റെ വിശവാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ബി.എസ്.പിയിൽ അദ്ദേഹത്തെ നിന്ന് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |