ന്യൂഡൽഹി: ജന്തർ മന്ദിറിലെ കർഷക പാർലമെന്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 14 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ശിവസേനയുടെ സഞ്ജയ് റൗട്ട് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം. 'സേവ് ഫാർമേർസ്, സേവ് ഇന്ത്യ' പ്ലക്കാഡേന്തിയാണ് പ്രതിപക്ഷ നേതാക്കൾ ജന്തർ മന്ദിറിൽ അണിനിരന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. മല്ലികാർജ്ജുൻ ഖാർഗെ, അംബിക സോണി, ഗൗരവ് ഗൊഗോയ്, , ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ഡി.എം.കെ നേതാവ് ടി. ശിവ തുടങ്ങിയവർ സമരത്തിൽ അണിനിരന്നു. തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, ആം ആദ്മി പാർട്ടികൾ വിട്ടുനിന്നു.
കർഷക പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ദിവസങ്ങളായി പാർലെമന്റിന് സമീപത്തെ ജന്തർ മന്ദിറിൽ സമരം തുടരുകയാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |