തൃശൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മരിച്ച ആരോരും ആശ്രയമില്ലാത്ത വൃദ്ധയുടെ സംസ്‌കാരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തി. അവിണിശ്ശേരി പെരിഞ്ചേരി ചീരക്കുഴി ക്ഷേത്രത്തിന് സമീപം അയ്യപ്പത്ത് അമ്മിണിയുടെ ( 88) സംസ്‌കാരമാണ് വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് അമ്മിണി മരിച്ചത്. കൊവിഡ് രോഗിയുമായി സമ്പർക്കം ഉള്ളതിനാൽ സംസ്‌കാരത്തിന് പലരും മുന്നോട്ടുവരാൻ മടിച്ചപ്പോഴാണ് ഹരി രംഗത്തു വന്നത്. പി.പി.ഇ കിറ്റ് ധരിച്ചാണ് സംസ്‌കാരത്തിനായി മൃതദേഹം കുരിയച്ചിറ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയത്. 88 വയസുള്ള സഹോദരി മാധവിക്കൊപ്പമാണ് അമ്മിണി താമസിച്ചത്.
അമ്മിണിക്ക് മക്കളില്ല. സാമ്പത്തിക പരാധീനതയുമുണ്ടായിരുന്നു. അകന്ന ബന്ധുവായ രാകേഷാണ് സഹായിച്ചത്. നാല് ദിവസം മുൻപ് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് രാകേഷും ചികിത്സയിലാണ്. സേവാഭാരതി പ്രവർത്തകരായ ഗോപീകൃഷ്ണനും മനുമോഹനും പി. പി. ഇ കിറ്റ് ധരിച്ച് സംസ്‌കാരത്തിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ രഘു, ആശാ വർക്കർ നിഭ എന്നിവർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |