തിരുവനന്തപുരം : വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണെന്നും അന്വേഷണം നടത്തി കമ്മിഷനിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ലോകായുക്തയിൽ വട്ടപ്പാറ അമ്പലനഗർ സ്വദേശി അഖിലാ ഖാൻ പരാതി നൽകി.
ഷാഹിദാ കമാലിനെതിരെ കേസ് എടുക്കണമെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്ക് കൂട്ടു നിന്ന സാമൂഹിക നീതി വകുപ്പിനെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കാസർകോട് ലോക് സഭാ തിരഞ്ഞെടുപ്പിലും ചടയമംഗലം നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ് മൂലത്തിൽ ബികോം ബിരുദവും പി. ജി. ഡി. സി. എയുമാണ് യോഗ്യതയായി പറഞ്ഞിരുന്നത് . 11 മാസം കഴിഞ്ഞ് വനിതാ കമ്മിഷൻ അംഗമായപ്പോൾ ഡോക്ടറേറ്റ് ഉണ്ടെന്ന് കാണിച്ച് വനിതാ കമ്മിഷന്റെ വെബ് സെെറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ലോകായുക്ത ഇരു കക്ഷികൾക്കും നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. കേസ് ഒക്ടോബർ അഞ്ചിന് പരിഗണിയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |