തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും തടയുന്നതിന് സംസ്ഥാനത്ത് സമഗ്ര നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ തടയാൻ ഇടപെടും. ഇതിനായി പൊതുസമൂഹത്തിൽ നിന്ന് അഭിപ്രായരൂപീകരണം നടത്തുമെന്ന് കെ.ഡി. പ്രസേനന്റെ അനൗദ്യോഗികബില്ലിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
എൻ. ഷംസുദ്ദീൻ, ടി.ജെ. വിനോദ്, എം. രാജഗോപാലൻ, ഒ.എസ്. അംബിക എന്നിവർ അവതരിപ്പിച്ച ബില്ലുകൾ തള്ളപ്പെട്ടെങ്കിലും തുടർ ചർച്ചകൾക്കായി മാറ്റി. കഴിഞ്ഞ തവണ തുടർചർച്ചയ്ക്കായി മാറ്റിവച്ച പി.ടി. തോമസിന്റെയും എൽദോസ് പി. കുന്നപ്പിള്ളിലിന്റെയും ബില്ലുകളിലും ചർച്ച നടന്നു.
ജലമോഷണം: 35.11 ലക്ഷം രൂപ പിഴ ചുമത്തി
തിരുവനന്തപുരം: പൊതുടാപ്പുകളിൽ നിന്നുള്ള കുടിവെള്ളം വാഹനങ്ങൾ കഴുകുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കുമുൾപ്പെടെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പിഴചുമത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ജലമോഷണം തടയുന്നതിനായുള്ള ആന്റിതെഫ്റ്റ് സ്ക്വാഡ് ജൂലായ് വരെ 603 ജലമോഷണകേസുകൾ രജിസറ്റർ ചെയ്യുകയും 35.11 ലക്ഷം രൂപ പിഴചുമത്തുകയും ചെയ്തു. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളോട് അനുബന്ധിച്ചുള്ള ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |