ന്യൂഡൽഹി: കായിക മികവിനുള്ള സമുന്നത പുരസ്കാരമായ ഖേൽരത്ന ഹോക്കിതാരം ധ്യാൻ ചന്ദിന്റെ പേരിൽ പുനഃനാമകരണം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ്. കായികരംഗത്തെ ആജീവനാന്ത മികവിനുള്ള അവാർഡിനൊപ്പം ഒന്നുകൂടി ധ്യാൻചന്ദിന്റെ പേരിൽ നൽകുന്നത് നല്ലതാണ്. എന്നാൽ ധ്യാൻ ചന്ദിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രീയക്കളിക്ക് ഉപയോഗിച്ചത് ശരിയായില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ്യത്തിനു വേണ്ടിയുള്ള ആത്മസമർപ്പണത്തിന്റെയും ആശയങ്ങളുടെയും പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹത്തെ അറിയാൻ ഏതെങ്കിലും പുരസ്‌കാരം ആവശ്യമില്ല. നരേന്ദ്രമോദിയുടെയും അരുൺ ജയ്റ്റ്‌ലിയുടെയും പേരിലുള്ള സ്റ്റേഡിയങ്ങൾക്ക് സച്ചിൻ ടെൻഡുൽക്കറുടെയും പി.ടി.ഉഷയുടെയും മറ്റും പേരിടുമെന്ന് കരുതുന്നു - സുർജെ വാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |