ന്യൂഡൽഹി: സി.പി.എമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിന് വേദിയാകാൻ കണ്ണൂർ പരിഗണിക്കുന്നു. ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം, ബി.ജെ.പി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യനീക്കത്തിൽ സി.പി.എമ്മിന്റെ നിലപാടുകൾ തുടങ്ങിയ വിഷയങ്ങളും മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നുണ്ട്.
പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെ കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന നിലയിലാണ് കണ്ണൂരിനെ 23-ാം പാർട്ടി കോൺഗ്രസിന്റെ വേദിയായി പരിഗണിക്കുന്നത്. ഇൗ വർഷം നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കൊവിഡായതിനാലാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. കേരളത്തിന് പുറമെ തമിഴ്നാടും പരിഗണനയിലുണ്ട്. 2012ൽ കോഴിക്കോട് നടന്ന 20-ാമത് പാർട്ടി കോൺഗ്രസിനാണ് കേരളം ഒടുവിൽ വേദിയായത്. 21-ാം പാർട്ടി കോൺഗ്രസ് വിശാഖപട്ടണത്തും ഒടുവിലത്തേത് ഹൈദരാബാദിലുമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |