ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടൻ നിരസിച്ചു. പാകിസ്ഥാനിൽ രണ്ട് അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിന് ചികിത്സയ്ക്കായാണ് നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ലാഹോർ ഹൈക്കോടതി അനുമതി നല്കതിയത്. ചികിത്സയ്ക്കായി 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം ലണ്ടനിൽ തന്നെ താമസിച്ച് വരികയാണ്. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ ഈ തീരുമാനത്തിനെതിരെ ഇമിഗ്രേഷൻ ട്രിബ്യൂണലിൽ അദ്ദേഹത്തിന് അപ്പീൽ നല്കാവുന്നതാണ്. വിസാ കാലാവധി നീട്ടിയില്ലെങ്കിൽ ഷെരീഫിന് ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ തുടരാൻ കഴിയില്ല. ഇമിഗ്രേഷൻ ട്രിബ്യൂണലിൽ ഷേരീഫ് അപ്പീൽ നല്കിയതായി അദ്ദേഹത്തിന്റെ മകൻ ഹുസൈൻ ഷെരീഫ് അറിയിച്ചു. ഷെരീഫിന്റെ യു.കെ വിസാ കാലാവധി എന്നു വരെയാണെന്ന കാര്യം വ്യക്തമല്ല. അപ്പീലിൽ വിധി വരാൻ ഒരു വർഷത്തോളമെടുത്തേക്കാമെന്നും അതിനാൽ അതുവരെ അദ്ദേഹത്തിന് ബ്രിട്ടണിൽ തുടരാനാവുമെന്നാണ് നയമ വിദഗ്ധരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |