ബീജിംഗ്: ഹോങ്കോംഗിൽ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് രക്ഷ തേടി യു.എസിൽ അഭയം പ്രാപിച്ചവർക്ക് താൽക്കാലിക രക്ഷാകേന്ദ്രമായി യു.എസ് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യു.എസിൽ എത്തിയ ആയിരക്കണക്കിന് ഹോങ്കോംഗ് പൗരന്മാർക്ക് താമസ കാലാവധി നീട്ടിക്കിട്ടാനുള്ള അവസരം ഒരുക്കുന്നതാണ് ബൈഡന്റെ തീരുമാനം.
നിലവിൽ ഇങ്ങനെ താമസിക്കുന്ന ഹോങ്കോംഗ് പൗരന്മാർക്ക് 18 മാസത്തേക്ക് രാജ്യത്ത് തുടരാവുന്ന തരത്തിൽ പുതുക്കിയ നയം നടപ്പാക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്‌മെന്റിന് ബൈഡൻ നിർദേശം നൽകി. ഹോങ്കോംഗിലെ ജനങ്ങളോടുള്ള യു.എസിന്റെ പിന്തുണയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോങ്കോംഗിലെ ജനങ്ങളെ അടിച്ചമർത്താനുള്ള ചൈനയുടെ ശ്രമങ്ങളെ കൈയ്യുംകെട്ടി നോക്കി നില്ക്കുന്ന സമീപനമല്ല യു.എസിന്റേതെന്ന വ്യക്തമാ സന്ദേശമാണ് അമേരിക്ക നല്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഹോങ്കോംഗിൽ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുടർന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരിൽ ചിലർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഹോങ്കോംഗ് വിഷയത്തിൽ അമേരിക്കയുടെ ഇടപെടൽ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള കടന്ന് കയറ്റമാണെന്നാണ് ചൈനയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |