ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അക്രമിക്കപ്പെട്ട സിദ്ധിവിനായക ക്ഷേത്രം നവീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. ക്ഷേത്രം ആക്രമിച്ച സംഭവത്തെ അപലപിച്ച അദ്ദേഹം കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. സംഭവത്തിൽ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് സ്വമേധയ കേസെടുത്തു. പഞ്ചാബ് പ്രവിശ്യയുടെ ചീഫ് സെക്രട്ടറി, ഇൻസ്‌പെക്ടർ ജനറൽ എന്നിവരോട് സുപ്രീംകോടതിയിൽ ഹാജരാവാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ ഹിന്ദു കൗൺസിൽ അംഗമായ ഡോ. രമേഷ് കുമാർ വാൻകവാനി പാക് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് നീക്കം.
പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രത്തിന് നേരേ നടന്ന ആക്രമണത്തിൽ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ, ന്യൂനപക്ഷവിഭാഗങ്ങൾക്ക് എതിരായ പീഡനങ്ങൾ പാകിസ്ഥാനിൽ വർദ്ധിച്ച് വരുന്നതായി വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സിദ്ധിവിനായക് ക്ഷേത്രം ഒരു കൂട്ടമാളുകൾ ചേർന്ന് ബുധനാഴ്ച ആക്രമിച്ച് വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |