കൊല്ലം: അത്തം പിറക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ പൂ വിപണിയിൽ ആശങ്ക നിറയുന്നു. പൂക്കൾ കൂടുതൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവിടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം ഇക്കുറി പൂക്കളുടെ വില കടുക്കുമെന്ന് വ്യാപാരികൾ പറയുന്നു.
മധുര, ശങ്കരംകോവിൽ, ഡിണ്ടിഗൽ, ബംഗളൂരു, കോയമ്പത്തൂർ എന്നിവടങ്ങളാണ് പൂക്കളുടെ പ്രധാന വിപണി. കൊവിഡ് വ്യാപനം മൂലം ഇടത്തരം കർഷകർ കൃഷി ഉപേക്ഷിച്ചത് പൂക്കളുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. വില വർദ്ധനവിന് ഇതുമൊരു കാരണമാവും. പൂക്കളമില്ലാത്ത ഓണം മലയാളികൾക്ക് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷവും കൊവിഡ് ഓണത്തിന്റെ നിറം കെടുത്തിയിരുന്നു. ഇക്കൊല്ലവും പൊലിമ കുറയാൻ തന്നെയാണ് സാദ്ധ്യതയേറെ.
പൂക്കളുടെ വില (കിലോ)
മഞ്ഞ ബന്ദി: 100
ഓറഞ്ച് ബന്ദി: 120
വാടാമല്ലി: 160
ചുവന്ന അരളി: 250
പിങ്ക് അരളി: 250
വെള്ള അരളി: 250
ട്യൂബ് റോസ്: 200
ജമന്തി: 300
വെള്ള ജമന്തി: 300
മഞ്ഞ ജമന്തി: 250
താമര ഒരെണ്ണം 20
...........................
കൊവിഡിന് മുൻപ് എത്ര ലോഡ് പൂക്കൾ വന്നാലും തീരുമായിരുന്നു. കഴിഞ്ഞ ഓണത്തിന് ഉത്രാടത്തിനു മാത്രം കുറച്ചു കച്ചവടം നടന്നു. ഇക്കുറി വില കൂടും. നിയന്ത്രണങ്ങൾ വിപണിക്ക് ദോഷകരമാകും
എസ്. പ്രദീപ്, ഫ്ളവർ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |