SignIn
Kerala Kaumudi Online
Saturday, 20 April 2024 9.03 AM IST

പൂക്കൾ 'വില' പറയും, പൊന്നോണ നാളിൽ

flower
നഗരത്തിലെ പുഷ്പവ്യാപാര സ്ഥാപനം

കൊല്ലം: അത്തം പിറക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ പൂ വിപണിയിൽ ആശങ്ക നിറയുന്നു. പൂക്കൾ കൂടുതൽ എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. അവിടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കാരണം ഇക്കുറി പൂക്കളുടെ വില കടുക്കുമെന്ന് വ്യാപാരികൾ പറയുന്നു.

മധുര, ശങ്കരംകോവിൽ, ഡിണ്ടിഗൽ, ബംഗളൂരു, കോയമ്പത്തൂർ എന്നിവടങ്ങളാണ് പൂക്കളുടെ പ്രധാന വിപണി. കൊവിഡ് വ്യാപനം മൂലം ഇടത്തരം കർഷകർ കൃഷി ഉപേക്ഷിച്ചത് പൂക്കളുടെ ഉത്പാദനം കുറച്ചിട്ടുണ്ട്. വില വർദ്ധനവിന് ഇതുമൊരു കാരണമാവും. പൂക്കളമില്ലാത്ത ഓണം മലയാളികൾക്ക് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വർഷവും കൊവിഡ് ഓണത്തിന്റെ നിറം കെടുത്തിയിരുന്നു. ഇക്കൊല്ലവും പൊലിമ കുറയാൻ തന്നെയാണ് സാദ്ധ്യതയേറെ.

പൂക്കളുടെ വില (കിലോ)

 മഞ്ഞ ബന്ദി: 100

 ഓറഞ്ച് ബന്ദി: 120

 വാടാമല്ലി: 160

 ചുവന്ന അരളി: 250

 പിങ്ക് അരളി: 250

 വെള്ള അരളി: 250

 ട്യൂബ് റോസ്: 200

 ജമന്തി: 300

 വെള്ള ജമന്തി: 300

 മഞ്ഞ ജമന്തി: 250

 താമര ഒരെണ്ണം 20

...........................

കൊവിഡിന് മുൻപ് എത്ര ലോഡ് പൂക്കൾ വന്നാലും തീരുമായിരുന്നു. കഴിഞ്ഞ ഓണത്തിന് ഉത്രാടത്തിനു മാത്രം കുറച്ചു കച്ചവടം നടന്നു. ഇക്കുറി വില കൂടും. നിയന്ത്രണങ്ങൾ വിപണിക്ക് ദോഷകരമാകും

എസ്. പ്രദീപ്, ഫ്ളവർ വ്യാപാരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ONAM, FLOWER MARKET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.