SignIn
Kerala Kaumudi Online
Friday, 29 March 2024 7.06 PM IST

ശബ്ദവും വെളിച്ചവുമില്ലാതെ ഈ ജീവിതങ്ങൾ

sound

കോട്ടയം: ''ലോക്ക് ഡൗണിനെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത് ഞങ്ങളുടെ അഞ്ച് സഹോദരങ്ങളാണ്. ഒന്നര വർഷം മുമ്പ് കൊവിഡ് വ്യാപനം മുതൽ ആരംഭിച്ച ദുരിതമാണ്. അഞ്ച് പൈസയുടെ വരുമാനമില്ല, ക്ഷേമനിധിയോ ആനുകൂല്യങ്ങളോ ഒന്നുമില്ല. കിടപ്പാടം പണയപ്പെടുത്തി ആരംഭിച്ച സ്ഥാപനങ്ങൾ ജപ്തിയുടെ വക്കിലാണ്. സർക്കാർ കണ്ണുതുറന്നില്ലെങ്കിൽ ഇനിയും പലരും ജീവിതമവസാനിപ്പിക്കാൻ നിർബന്ധിതരാകും .." ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ അംഗങ്ങളാണ് ഗതികേട് കൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

കർക്കിടക വാവ് കഴിഞ്ഞു. ഇനി സ്വാതന്ത്യദിനാഘോഷം, ഓണാഘോഷം, ശ്രീനാരായണ ഗുരു ജയന്തി.. ഈ മാസം മാത്രം നടക്കുന്ന പരിപാടികളാണെങ്കിലും മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ല . ആളുകൂടുന്ന മറ്റെല്ലാ തൊഴിൽ മേഖലയിലും കൊവിഡ് ഇളവുകൾ അനുവദിച്ചിട്ടും ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ അനുബന്ധ മേഖലകൾക്ക് മാത്രം ഇളവ് അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നിൽപ്പ് സമരവും കിടപ്പു സമരവും നടത്തി. പ്രവർത്തിക്കാത്ത കൂറ്റൻ സ്പീക്കർ ബോക്സുകൾ അടുക്കി വെച്ച് പ്രതീകാത്മക മതിൽ സൃഷ്ടിച്ചുള്ള സമരമുറകൾ പരീക്ഷിച്ചിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് അസോസിയേഷന്റെ സങ്കടം .

ഒരു ലക്ഷത്തിലേറെ പേർ

ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ അനുബന്ധ മേഖലകളിലായി സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേർ പണിയെടുക്കുന്നുണ്ട്. ക്ഷേമനിധി ഇല്ല. അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളാക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. കൊവിഡിനെ തുടർന്നുണ്ടായ കടക്കെണിയിൽ നിർമ്മൽ ചന്ദ്രൻ തിരുവനന്തപുരം, മനോജ് ആലപ്പുഴ, പൊന്നുമണി പാലക്കാട്, ജംഷാദ്, ശ്രീകുമാർ എന്നിവരാണ് ഇതിനകം ജീവനൊടുക്കിയത്. ഇനിയും മരണം ആവർത്തിക്കാതിരിക്കാനാണ് സർക്കാരിനോട് കണ്ണ് തുറക്കാൻ ആവശ്യപ്പെടുന്നത്. ആര് കേൾക്കാൻ ?

ആവശ്യങ്ങൾ:

 100 പേരുള്ള പൊതുപരിപാടികൾക്ക് അനുമതി നൽകുക,

 ബാങ്കുകളിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കുക

 കടബാദ്ധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക

 അസോ. അംഗങ്ങൾക്ക് ക്ഷേമനിധി അനുവദിക്കുക

 ലൈറ്റ് ആൻഡ് സൗണ്ട് അവശ്യ സർവീസായി പ്രഖ്യാപിക്കുക

കോട്ടയം ജില്ലയിൽ 900ൽ അധികം സ്ഥാപനങ്ങളും 4000ൽ അധികം തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലാണ്. കൊവിഡ് ഇളവില്ലാത്തത് ഞങ്ങൾക്കു മാത്രമാണ്. തൊഴിൽ സ്തംഭനം അൽപ്പമെങ്കിലും മാറ്റാൻ ചടങ്ങുകളും ആഘോഷങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കുറച്ചു പേരെയെങ്കിലും പങ്കെടുപ്പിച്ച് നടത്താൻ അനുവദിക്കണം .

- സുധീഷ് മാധവ ആർട്സ് (ജില്ലാ സെക്രട്ടറി),

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LIGHT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.