കോഴിക്കോട്: കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി ഫിഷറീസ് വകുപ്പ് ഒരുക്കിയ മറൈൻ ആംബുലൻസ് രക്ഷകനാവുന്നില്ലെന്ന് ആരോപണം. വല്ലപ്പോഴുമുളള പട്രാളിംഗിനല്ലാതെ ശക്തമായ കാറ്രിൽ ബോട്ട് കടലിൽ ആടിയുലയുകയാണ് . അതിനാൽ അപകടം സംഭവിച്ചാൽ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ട സാഹചര്യമാണ്. നാല് മാസമായി 'കരുണ്യ' മറെെൻ ആംബുലൻസ് കോഴിക്കോട്ടെ തീരത്തുണ്ട്. ബേപ്പൂർ മുതൽ മംഗലാപുരം വരെയാണ് ആംബുലൻസിന്റെ സേവനം. എന്നാൽ ഇതുവരെ ഒരു രക്ഷാപ്രവർത്തനത്തിനും ബോട്ട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വാഹനത്തിന്റെ ആകൃതിയാണ് പരിമിതിയായിചൂണ്ടിക്കാട്ടുന്നത്. മുൻഭാഗം താഴ്ന്ന് കിടക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബോട്ട് കടലിലിറങ്ങിയാൽ ഉലയുന്ന അവസ്ഥയിലാണ്.
കേരളത്തിൽ വിഴിഞ്ഞം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണുകളിലാണ് ആംബുലൻസുകൾ സേവനമുളളത്. നാലു കിടക്കകൾ, രണ്ട് നഴ്സുമാർ, രണ്ട് ലൈഫ് ഗാർഡുകൾ, രണ്ട് ടെക്ക് ഹാൻസ്, ചീഫ് എൻജിനീയർ, മാസ്റ്റർ, ഓക്സിജൻ സിലിണ്ടർ, മോർച്ചറി, അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങളുളള ആംബുലൻസിന്റെ നിർമാണച്ചെലവ് 6.8 കോടി രൂപയാണ്.
'മറൈൻ ആംബുലൻസിന്റെ പോരായ്മ പരിഹരിക്കണം. നിർമാണത്തിലെ അപാകത കാരണം ഉപയോഗ ശൂന്യമാണ്. വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
കരിച്ചാലി പ്രേമൻ, വെെസ് പ്രസിഡന്റ് ഓൾ കേരള ഷിപ്പിംഗ് ബോട്ട് ഓപ്പറേറ്രേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |