കാസർകോട് : സി.പി.ഐയിലേക്ക് പോയ മുൻ സംസ്ഥാനകമ്മിറ്റിയംഗം പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇന്നലെ കാസർകോട്ടെ സ്വകാര്യഹോട്ടലിൽ വിളിച്ചുചേർത്ത ജനതാദൾ എസ് ജില്ലാകമ്മിറ്റിയോഗം ബഹളത്തിൽ കലാശിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ കെ എ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം മോഹൻകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് തർക്കത്തെ തുടർന്ന് നിർത്തിവെച്ചത്.
സി.പി.ഐയിൽ നിന്ന് മടങ്ങുന്ന മുൻ സംസ്ഥാന കമ്മിറ്റി അബ്ദുൾ റഹ്മാൻ ബാങ്കോടിന് വീണ്ടും മെമ്പർഷിപ്പ് നൽകണണെന്ന് ജില്ലാ ഭാരവാഹികളായ സുരേഷ് പുതിയടത്ത്, ബാലകൃഷ്ണൻ തൃക്കരിപ്പൂർ, രാജു തുടങ്ങിയവരുടെ നിർദ്ദേശത്തെ ജില്ലാ പ്രസിഡന്റും സംഘവും എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.. പാർട്ടി വിട്ടു പോയ ആളിന് വീണ്ടും മെമ്പർഷിപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടിൽ ജില്ലാ പ്രസിഡന്റ് ഉറച്ചു നിന്നു . തർക്കം രൂക്ഷമായതിനെ തുടർന്ന് മെമ്പർഷിപ്പ് വിതരണം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച് യോഗം പിരിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |