കോഴിക്കോട്: നിഷാന്ത് സാഗറിനും നിഹാരിക സാഗറിനും പേരിൽ മാത്രമല്ല പഠിക്കാനുള്ള ആവേശവും കടലോളമുണ്ട്. എന്നാൽ സ്മാർട് ഫോണിന്റെ അഭാവം രണ്ട് വർഷമായി ഈ കുരുന്നുകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. ഇവരുടെ സങ്കടം അറിഞ്ഞ ഡോ. പൽപ്പു ഫൗണ്ടേഷൻ നിഷാന്തിനും നിഹാരികയ്ക്കും സ്മാർട്ഫോൺ എത്തിച്ചു നൽകി. പേരാമ്പ്രയിലെ പ്ലസ്ടു അദ്ധ്യാപകനായ പ്രജോഷ് പി.വിയാണ് ഡോ. പൽപ്പു ഫൗണ്ടേഷന്റെ ശ്രദ്ധയിൽപെടുത്തുന്നത്. കോഴിക്കോട് പുതിയങ്ങാടിയിൽ വർഷങ്ങളായി കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളിയായ സഖിലാൽ നിഷിത ദമ്പതികളുടെ മക്കളാണ് ഇരുവരും. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു കോഴിക്കോട് നേരിട്ട് വീട്ടിലെത്തി ടാബുകൾ കൈമാറി. ഡോ. പൽപ്പു ഫൗണ്ടേഷൻ ജില്ലാ അതിർത്തികൾ വിട്ട് കാരുണ്യസേവനസഹായ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹായമെത്തിച്ചതെന്ന് റിഷി പൽപ്പു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |