ഇതുസംബന്ധിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവിനെതിരെയുള്ള ഹരിയാന സർക്കാരിന്റെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി.രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
സാങ്കേതികവിദ്യയ്ക്കൊപ്പം നിയമങ്ങൾ സഞ്ചരിക്കണം. പ്രത്യേക വിവാഹനിയമം 1954ൽ നിലവിൽ വരുമ്പോൾ സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിച്ചിരുന്നില്ല. ഇന്റർനെറ്റോ കമ്പ്യൂട്ടറോ ഇല്ല. പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൂടുതൽ സങ്കീർണ്ണമാക്കാനല്ല നിയമങ്ങൾ. മാമൂലുകൾ ഉയർത്തി തടസങ്ങൾ സൃഷ്ടിക്കാനും രജിസ്ട്രേഷൻ വകുപ്പ് തുനിയരുത്. ഹൈക്കോടതി നിർദ്ദേശപ്രകാരം 45 ദിവസത്തിനുള്ളിൽ വിവാഹത്തിന് അനുമതി നൽകണമെന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് കോടതി നിർദ്ദേശം നൽകി.
പ്രശ്നം ഇങ്ങനെ
2019 ഡിസംബർ 19നാണ് ഹർജിക്കാരായ മിഷ വെർമ, അമി രജ്ഞൻ എന്നിവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടത്. ശേഷം ഇരുവരും തങ്ങളുടെ ജോലി സ്ഥലങ്ങളായ ലണ്ടനിലേക്കും അമേരിക്കയിലേക്കും മടങ്ങി. കൊവിഡ് കാരണം ഇരുപേരും രണ്ട് രാജ്യങ്ങളിൽ കുടുങ്ങിയതോടെയാണ് വീഡിയോ കോൺഫറൻസിംഗിലൂടെ വിവാഹ രജിസ്ട്രേഷന് അനുമതി തേടിയത്. ഗുരുഗ്രാം ഡെപ്യൂട്ടി കമ്മിഷണർ അപേക്ഷ നിരസിച്ചു. 2020 ഏപ്രിൽ 2ന് മുൻപ് ഗുരുഗ്രാമിലെ രജിസ്ട്രാർ ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും, സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |