തിരുവനന്തപുരം : നിയമസഭയിൽ നടന്ന കൈയ്യാങ്കളിയുടെ ഡി. വി. ആർ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് പ്രതികൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ദൃശ്യങ്ങളുടെ പകർപ്പ് അത്യന്താപേക്ഷിതമാണെന്നാണ് പ്രതികളുടെ വാദം.
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും,
അഭിഭാഷക പരിഷത് നേതാവ് അണിയൂർ അജിത് കുമാറും ഹർജി നൽകി. പ്രോസിക്യൂട്ടർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന മുൻ വിധിയോടെയാണ് ഇത്തരം ഹർജികളെത്തുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂഷൻ കെ. ബാലചന്ദ്ര മേനോൻ വാദിച്ചു. പ്രതികൾ വിടുതൽ ഹർജിയാണ് ഫയൽ ചെയ്തിട്ടുളളത്. അതിലെ വാദം കേൾക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ ആവശ്യം . എല്ലാ ഹർജികളും 31 ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |