തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചെങ്കിലും ആദ്യദിവസം തണുത്ത പ്രതികരണം. തദ്ദേശീയരായ ചുരുക്കം സഞ്ചാരികൾ മാത്രമാണ് എത്തിയത്. കൊവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ,72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ആവശ്യമായതിനാൽ പരിശോധനയ്‌ക്ക് ശേഷമാണ് കടത്തിവിട്ടത്. ബീച്ചുകളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലുമാണ് സഞ്ചാരികൾ എത്തിയത്.
ഇന്നലെ പ്രവൃത്തിദിനവും മഴയും കാരണമാണ് സഞ്ചാരികൾ കുറഞ്ഞതെന്ന് കരുതുന്നു.
ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, കായൽ,കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഉപാധികളോടെ പ്രവേശനം അനുവദിച്ചത് .
ഒരേസമയം നിശ്ചിത എണ്ണം സഞ്ചാരികൾക്കാണ് പ്രവേശനം നൽകിയത്. ഒന്നര വർഷമായി ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. സഞ്ചാരികളെ സ്വീകരിക്കാൻ കേരളം സജ്ജമാണെന്ന് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും പ്രചാരണം ടൂറിസം വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. വർക്ക് വിത്ത് വെക്കേഷൻ എന്ന പ്രചാരണം മൂന്നാറിൽ ഹോട്ടലുടമകൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് പ്രളയവും പിന്നാലെ എത്തിയ കൊവിഡും കാരണം നാലു സീണണുകൾ നഷ്‌ടമായ മൂന്നാറടക്കമുള്ള കേന്ദ്രങ്ങൾ പ്രതീക്ഷയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |