കൊച്ചി: കൊവിഡ് പ്രതിരോധവസ്തുക്കൾക്ക് അമിത വില ഈടാക്കിയ 58 പേർ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങി. പിഴയായി ഈടാക്കിയയത് 11,51,500 രൂപ. എറണാകുളം തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ മാർച്ച് മുതൽ ജൂലായ് വരെയുള്ള കണക്കാണിത്. മാസ്ക്ക്, സാനിറ്റൈസർ, കുപ്പിവെള്ളം. പൾസ് ഓക്സീമീറ്റർ, റേഷൻ കടകൾ വിതരണം ചെയ്ത സാധനങ്ങൾ എന്നിവയ്ക്കാണ് കേസുകൾ എടുത്തത്. അധിക വില, ഉല്പന്നത്തെ സംബന്ധിച്ച വിവരങ്ങൾ ഇല്ലാത്തത്, അളവ് കുറച്ചുള്ള വില്പന, മുദ്രപതിപ്പിക്കാത്തവ, ത്രാസുകളിൽ തൂക്കം രേഖപ്പെടുത്താത്തവ, വില എഴുതാത്തവ എന്നിവയ്ക്കാണ് കേസുകൾ.
പരിശോധന വിവരങ്ങൾ
നടത്തിയ പരിശോധന - 2,434
എടുത്തിട്ടുള്ള കേസുകൾ - 58
ഈടാക്കിയ പിഴ- 11,51,500
മാസ്ക്ക്
ലഭിച്ചപരാതികൾ : 7
അധികവില : 11 കേസ്
പിഴ : 54000
പായ്ക്കിൽ രേഖപ്പെടത്തലുകൾ
ഇല്ലാത്തതിന്
കേസുകൾ : 85
പിഴ : 3,80,000
സാനിറ്റൈസർ
പരാതികൾ : 3
അധിക വില : 6
പിഴ : 60,000
മദ്ധ്യമേഖലയിൽ മിന്നൽ പരിശോധനകളായും പരാതികളുടെ പുറത്തും നടത്തിയ പരിശോധനകളാണിത്. പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തും.
ജെ.സി.ജീസൺ,മദ്ധ്യമേഖല ജോയിന്റ് കൺട്രോളർ, ലീഗൽ മെട്രോളജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |