സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറി കേസിൽ 20 ആദിവാസികളടക്കം 28 പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. പട്ടികയിലെ മറ്റു എട്ടു പേരും മുട്ടിൽ വില്ലേജിലെ കർഷകരാണ്.
മരം മുറി നടന്നപ്പോൾ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന അജി, എസ്.വി.ഒ സിന്ധു എന്നിവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. റിപ്പോർട്ടിൽ ഇതും കോടതിയെ ധരിപ്പിച്ചു.
കേസിൽ അറസ്റ്റിലായ വാഴവറ്റയിലെ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ വിവാദ ഉത്തരവിന്റെ മറവിൽ ആദിവാസികളെയും കർഷകരെയും പറഞ്ഞുപറ്റിച്ച് അവരുടെ പേരിൽ അപേക്ഷകൾ തയ്യാറാക്കി റവന്യു ഓഫീസിൽ നൽകിയതായി പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |