കൊല്ലം: പളളിത്തോട്ടം സ്വദേശിയായ റിസോർട്ട് ഉടമയെ കമ്പം തേനിയിലേക്ക് തട്ടിക്കൊണ്ടു പോയി എട്ടര ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. ഗൂഡല്ലൂർ പട്ടാള അമ്മൻകോവിൽ സ്ട്രീറ്റിൽ വീട്ട് നമ്പർ 7എയിൽ കല്ല്യാണ സുന്ദരമാണ് (47) പിടിയിലായത്.
പളളിത്തോട്ടം അഞ്ജലി നഗറിലുളള കെ.കെ. സക്കറിയയെയാണ് തട്ടിക്കൊണ്ടുപോയത്. സക്കറിയയുടെ റിസോർട്ട് വിലയ്ക്ക് വാങ്ങാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് വിളിച്ച് വരുത്തി തേനിയിലുളള ഒരു എസ്റ്റേറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. എട്ടര ലക്ഷം രൂപയോളം വാങ്ങിയ ശേഷമാണ് റിസോർട്ട് ഉടമയെയും ഡ്രൈവറെയും വിട്ടയച്ചത്. തുടർന്ന് റിസോർട്ട് ഉടമയുടെ പരാതിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |