കോഴിക്കോട്: കേരളത്തിലെ കോഴിക്കോട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുഖ്യ സാമ്പത്തിക സ്രോതസ് കുഴൽപണമായിരുന്നെന്ന് കണ്ടെത്തൽ. ഇവർക്ക് പാകിസ്ഥാനുമായി ബന്ധം ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ദുബായിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പാകിസ്ഥാൻ പൗരനാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുവാൻ ഉപയോഗിച്ചിരുന്ന കുഴൽപണത്തിന്റെ മുഖ്യ സ്രോതസെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ബെംഗളൂരുവിൽ പൊലീസ് പിടിയിലായ മുഖ്യപ്രതി ഇബ്രാഹിമിന്റ ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്.
ഒന്നരകോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഇബ്രാഹിം രാജ്യത്തിന്റെ പല ഭാഗത്തും വിതരണം ചെയ്തത്. മലപ്പുറം സ്വദേശിയാണ് ഇബ്രാഹിം. ഈ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ ജോലി ചെയ്തിരുന്നവർക്ക് മാസം തോറും 80,000 രൂപയായിരുന്നു ഇബ്രാഹിം ശമ്പളമായി നൽകിയിരുന്നത്. ഇത്രയേറെ പണം ഇബ്രാഹിമിന്റെ പക്കൽ എവിടെ നിന്നും വന്നു എന്ന് അന്വേഷിച്ചപ്പോഴാണ് കുഴൽ പണത്തെ കുറിച്ച് അറിവ് ലഭിക്കുന്നത്.
രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നതും സമാന്തര ടെലിഫോണ്‍ സംവിധാനം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |