മൂവാറ്റുപുഴ: പ്രകൃതിക്ഷോഭത്തിൽ കൃഷി നാശിച്ച കർഷകർക്ക് നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ.എൽദോ എബ്രഹാം കൃഷി മന്ത്രി പി.പ്രസാദിന് നിവേദനം നൽകി. 2019 ഏപ്രിൽ ഒന്ന് മുതൽ 2021 ജൂലായ് വരെ കൃഷി വകുപ്പ് ഉദ്യാഗസ്ഥരുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തിയ നഷ്ടപരിഹാരമായി ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ളത് ഏഴ് കോടി രൂപയാണ്. വാഴ കുലച്ചതിന് 100 രൂപയും കുലയ്ക്കാത്തതിന് 75 രൂപയും, കപ്പ കർഷകർക്ക് സെന്റിന് 27 രൂപയും, ജാതി 150 രൂപ, ടാപ്പിംഗ് ചെയ്യുന്ന റബ്ബർ നഷ്ടമായാൽ 300 രൂപയും ആണ് നൽകുന്നത്. ജില്ലയിൽ കൃഷി നാശം സംഭവിച്ച് 3200-ൽ അധികം കർഷകരാണ് സഹായത്തിനായി കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |