കോഴിക്കോട്: അനുവാദമില്ലാതെ പുരയിടത്തിലൂടെ വലിച്ച സർവീസ് വയർ മാറ്റാൻ ആവശ്യപ്പെട്ട പ്രവാസിയോട് കെ.എസ്.ഇ.ബി കാട്ടിയത് കണ്ണിൽചോരയില്ലാത്ത നടപടി. ആളില്ലാത്ത നേരം നോക്കി വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചതായി നല്ലളം തൈക്കണ്ടി ഹൗസിൽ എം.സുലൈമാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് . വൈദ്യുതി ലൈനിൽ തകരാറുണ്ടായ നേരത്ത് വീട്ടുവളപ്പിൽ അതിക്രമിച്ച് കയറി ഫലവൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചെന്നാണ് ഇയാളുടെ ആക്ഷേപം .
വിദേശത്തായിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ 2009ലാണ് അടുത്ത വീട്ടിലേക്ക് സർവീസ് വയർ വലിച്ച് വൈദ്യുതി നൽകിയത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ 2010 ജൂൺ 17 ന് ബന്ധപ്പെട്ട സെക്ഷൻ എൻജിനിയർക്ക് പരാതി നൽകി. നടപടി ഉണ്ടാകാത്തതിനാൽ പല ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. 11 വർഷമായിട്ടും ഒരു ഉദ്യോഗസ്ഥനും നടപടി സ്വീകരിച്ചില്ല. ഒടുവിൽ കെ.എസ്.ഇ.ബി ഉപഭോക്തൃ പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ അനുകൂല വിധി വന്നെങ്കിലും അത് നടപ്പാക്കാതെ പൊലീസ് സഹായത്തോടെ വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങൾ കെ.എസ്.ഇ.ബി നശിപ്പിക്കുകയായിരുന്നുവെന്ന് സുലൈമാൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |