കോഴിക്കോട്: കൊവിഡിൽ തളർന്നുവീണ വിനോദ സഞ്ചാര മേഖല സർക്കാർ കരങ്ങളിൽ ചുവടുവെച്ചു തുടങ്ങി. ടൂറിസ് വകുപ്പ് നടപ്പാക്കി വരുന്ന ആശ്വാസ പദ്ധതികൾ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ഉണർവ് നൽകുകയാണ്. സർക്കാരിന്റെ പുതിയ ഉത്തരവിൽ താമസസൗകര്യം ഒരുക്കുന്ന ടൂറിസം മേഖലയും തുറസായ ടൂറിസം കേന്ദ്രങ്ങളും തുറക്കാൻ അനുവാദമായി. ഹൗസ് ബോട്ടുകൾക്കും പ്രവർത്തിക്കാം. ബയോ ബബിൾ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളിൽ പ്രവേശനം അനുവദിക്കുക. ഓണക്കാലത്ത് ആഭ്യന്തര സഞ്ചാരികളെത്തിയാൽ ഹൗസ് ബോട്ട് മേഖലയിലെ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.
വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കിയ സാമ്പത്തിക സഹായങ്ങൾ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ടൂറിസം വകുപ്പ് ആവിഷ്കരിച്ച വായ്പാ പദ്ധതി ഹൗസ് ബോട്ട് ജീവനക്കാർക്ക് നൽകിയത് വലിയ ആശ്വാസമായിരുന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് സർക്കാർ നടപ്പാക്കിയ ടൂറിസം വർക്കിംഗ് ക്യാപിറ്റൽ സ്കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കേരള ബാങ്ക് വഴി 30,000 രൂപ വരെ വായ്പ ലഭിക്കുന്ന ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ടിംഗ് സ്കീം, കൊവിഡ് ഒന്നാംതരംഗത്തിൽ ഹൗസ് ബോട്ട് ജീവനക്കാരുടെ സംരക്ഷത്തിനായി ഒറ്റത്തവണ ധനസഹായ പദ്ധതിയായ ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം എന്നിവ ടൂറിസം മേഖലയ്ക്ക് കരുത്തായി . ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം പ്രകാരം 261 ഹൗസ് ബോട്ടുകൾക്ക് സഹായധനമായി 1,60,80,000 രൂപ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |