ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്ന കേസിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനും മകൻ അബ്ദുള്ള ഖാനും ജാമ്യം.
ജാമ്യം നിഷേധിച്ച അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. ജാമ്യം നൽകുന്നത് കേന്ദ്രം എതിർത്തു.
2017ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ രാംപൂരിൽ നിന്ന് മത്സരിക്കുന്നതിനായി അന്ന് പ്രായപൂർത്തിയാകാത്ത
മകൻ അബ്ദുള്ള ഖാന്റെ പാൻകാർഡിലെ ജനന തീയതി തിരുത്തിയെന്നാണ് കേസ്. 1993ൽ ജനിച്ച അബ്ദുള്ളയുടെ ജനന വർഷം 1990 സെപ്തംബറാക്കി തിരുത്തുകയായിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചത് കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |