SignIn
Kerala Kaumudi Online
Friday, 19 April 2024 5.03 PM IST

ഓണം: സർവീസ് വർദ്ധിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി

ksrtc

പാലക്കാട്: ഓണത്തിന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾക്ക് തയ്യാറെടുക്കുകയാണ് കെ.എസ്.ആർ.ടി.സി. ഇതുസംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കോയമ്പത്തൂരിലേക്ക് സർവീസിന് സാദ്ധ്യതയില്ലാത്തതിനാൽ കേരളത്തിലെ മറ്റ് ജില്ലകളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ആലോചന. നിലവിലെ തിരക്ക് പരിശോധിച്ച് ഈ ആഴ്ച തന്നെ തീരുമാനമുണ്ടാകും.

കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ വർദ്ധിപ്പിച്ചിട്ടില്ല. സാധാരണ ഓണത്തിന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തുന്നവരുടെ എണ്ണം വർദ്ധിക്കാറുണ്ട്. പലപ്പോഴഉം ഇരട്ടി സർവീസുകൾ നടത്തിയാണ് കെ.എസ്.ആർ.ടി.സി ഈ തിരക്ക് നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇത്തവണ വാളയാർ അതിർത്തിവരെ മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് ഉള്ളത്.


 300 സ്വകാര്യ ബസുകൾ നിരത്തിൽ

ഓണത്തിനോടനുബന്ധിച്ച് വിപണികൾ കൂടുതൽ സജീവമായെങ്കിലും സ്വകാര്യ ബസ് സർവീസുകളിൽ കാര്യമായ പുരോഗതിയില്ല. ജില്ലയിൽ സർവീസ് നടത്തിയിരുന്ന 1200ലധികം ബസുകളിൽ മുന്നൂറോളം സർവീസുകൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ഇരുന്നൂറിൽ താഴെ ബസുകളാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയത്.

 രാവിലെയും വൈകീട്ടും മാത്രമാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. മറ്റ് സമയങ്ങളിൽ ആളില്ലാത്ത അവസ്ഥയാണ്. തിരക്കില്ലാത്ത അവസ്ഥയാണ്. ഇതാണ് ബസുകൾ നിരത്തിലിറക്കാൻ പലരും മടിക്കുന്നത്. ഇതിന് പുറമെ ഡീസൽ വിലവർദ്ധനയും തിരിച്ചടിയാണ്. നിരവധി ബസ് ഉടമകൾ ജി ഫോം നൽകി സർവീസ് നിർത്തി വച്ചിരിക്കുകയാണ്. നികുതി ഇളവ് ലഭിക്കാതെ അവയൊന്നും നിരത്തിലിറങ്ങില്ല. കൊവിഡ് കാലത്തെ നികുതി പൂർണമായി ഒഴിവാക്കണം.

ബസ് ഉടമകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.