കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്കു പിന്നിൽ സ്വർണക്കടത്തുകാരുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇവർക്ക് അടുത്ത ബന്ധമുള്ള സി.പി.എം നേതാക്കളിലേക്ക് കൂടി അന്വേഷണം എത്തേണ്ടതുണ്ടെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതികൾക്കുവേണ്ടിയാണ് കോഴിക്കോട് നഗരത്തിൽത്തന്നെ ഏഴു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചുവന്നത്. ഭീകരവാദ പ്രസ്ഥാനക്കാരുടെ പിന്തുണയുണ്ട് സ്വർണക്കടത്ത് സംഘങ്ങൾക്ക്. പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം നടന്നതെന്നിരിക്കെ കേരള പൊലീസ് വിവരങ്ങളത്രയും കേന്ദ്ര ഏജൻസികളെ ധരിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |