ന്യൂഡൽഹി: പുതിയ ഐ.ടി ചട്ടത്തിന് ട്വിറ്റർ വഴങ്ങിയെന്നും, ചട്ടപ്രകാരം ചീഫ് കംപ്ലൈൻസ് ഓഫിസർ, റസിഡന്റ് ഗ്രിവൻസ് ഓഫിസർ, നോഡൽ കോൺടാക്ട് പേഴ്സൺ എന്നിവരുടെ സ്ഥിര നിയമനം നടത്തിയെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ ഡിജിറ്റൽ ഗൈഡ് ലൈൻ നടപ്പാക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണിത്.
ഫെബ്രുവരി 25നാണ് കേന്ദ്രം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കായി പുതിയ മാർഗരേഖ നടപ്പാക്കിയത്. സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പ്രത്യേക പരാതി പരിഹാരസെൽ സ്ഥാപിക്കണമെന്നും ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് ചട്ടം. ഇത് നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ മാസങ്ങൾ നീണ്ട തർക്കത്തിലായിരുന്നു. ഹൈക്കോടതിയിൽ നിന്നും ട്വിറ്ററിന് രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |