ശ്രീനഗർ: കാശ്‌മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളോടൊപ്പം ഏതാനും വയാഗ്ര ഗുളികകളും കണ്ടെടുത്തു. ആഗസ്റ്റ് 6ന് രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ നിന്നാണ് രണ്ട് റൈഫിളുകൾ, നാല് ഗ്രനേഡുകൾ, വെടിക്കോപ്പുകൾ, വയാഗ്ര ഗുളികകൾ എന്നിവ സുരക്ഷാസേന കണ്ടെടുത്തത്.
കൊല്ലപ്പെട്ടവരിലൊരാൾ അടുത്തിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനി പൗരനാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താനാമണ്ടി പ്രദേശത്ത് തെരച്ചിൽ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.
രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപത്തു നിന്ന് ഒരു ടോർച്ചും റേഡിയോ സെറ്റും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |