തിരുവനന്തപുരം: മാസ്കില്ലാതെ നിയമസഭയിലിരുന്നതിന് തിങ്കളാഴ്ച സ്പീക്കർ എം.ബി.രാജേഷിന്റെ വിമർശനം കേൾക്കേണ്ടിവന്ന എ.എൻ.ഷംസീർ ഇന്നലെ സ്പീക്കറോട് മധുരപ്രതികാരം ചെയ്തു. സാമൂഹ്യഅകലമില്ലാതെ ഉദ്യോഗസ്ഥഗ്യാലറിയിൽ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നത് ചൂണ്ടിക്കാട്ടി ഷംസീർ ഇന്നലെ കൊവിഡ് കരുതലിന്റെ കാവലാളായി. ഇന്നലെ മറക്കാതെ മാസ്കിട്ടാണ് അദ്ദേഹം സഭയിലെത്തിയത്.
ഉദ്യോഗസ്ഥർ തിങ്ങിനിറഞ്ഞിരിക്കുന്നത് മഞ്ഞളാംകുഴി അലിയാണ് ആദ്യം ശ്രദ്ധിച്ചത്. സീറോ അവറിൽ അദ്ദേഹം അത് സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി. ഇതുകേട്ടയുടനെ ഷംസീറും ചാടിയെഴുന്നേറ്റ് ഇക്കാര്യം സ്പീക്കറോട് പറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥരിൽ കുറേപ്പേരെ സന്ദർശക ഗ്യാലറിയിലേക്ക് മാറ്റാൻ സ്പീക്കർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |