തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് സർവകലാശാലയിലും പ്രവേശനം നേടുന്നതിന് ഏകീകൃത അഡ്മിഷൻ രീതി കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. ഒരു അപേക്ഷ നൽകുമ്പോൾ വിദ്യാർത്ഥിക്ക് ഒരു കോഡ് നമ്പർ കിട്ടും. അത് വച്ച് ഏത് കോഴ്സിനും പ്രവേശനം ലഭിക്കുന്നതിനും പരീക്ഷ എഴുതുന്നതിനും മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റ് എന്നിവ സ്വയം ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന സംവിധാനമാണിത്. പതിനാെന്ന് സർവകലാശാലകളെയും 144 ലൈബ്രറികളെയും സംയോജിപ്പിച്ച് ഓൺലൈലൻ ലൈബ്രറി സംവിധാനം ഏർപ്പെടുത്തും. വിദ്യാർത്ഥികൾക്ക് ഏത് സർവകലാശാല ലൈബ്രറിയിലെയും പുസ്തകം ഇതുവഴി ലഭിക്കും.
പരീക്ഷാ രീതികൾ പരിഷ്കരിക്കുന്നതിന് പരീക്ഷാ പരിഷ്ണരണ കമ്മിഷൻ രൂപീകരിക്കും. കോളേജുകളിൽ കോഴ്സുകളും സീറ്റുകളും കൂട്ടും. ഗവേഷണങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് റിസർച്ച് എൻഹാൻസ്മെന്റ് കൗൺസിൽ രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |