തിരുവനന്തപുരം: സംസ്ഥാനത്തെ 266 സർക്കാർ, എയ്ഡഡ് കോളേജുകളിലായി 85,326 വിദ്യാർത്ഥികൾക്ക് ബിരുദപഠനത്തിന് അവസരമുണ്ടെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയെ അറിയിച്ചു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിക്കും.
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ ബിടെക് കോഴ്സുകളിൽ 45,492 സീറ്റുകൾ ലഭ്യമാണ്. ബി.ആർക്ക് കോഴ്സിന് 480, ബിഡിഎസ് കോഴ്സിന് 120, ഡി.എച്ച്.എം.സി.ടി കോഴ്സിന് 330 സീറ്റും ലഭ്യമാണ്. സർക്കാർ ലാ കോളേജുകളിൽ പഞ്ചവത്സര ബി.എ.എൽഎൽ.ബി കോഴ്സിന് 120 സീറ്റുകളുമുണ്ട്.
സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദബിരുദാനന്തര കോഴ്സുകളിൽ സീറ്റ് വർദ്ധനയ്ക്ക് അനുമതി നൽകി. സർക്കാർ എയ്ഡഡ് കോളേജുകളിലായി 721 പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു. സർവകലാശാല നിയമങ്ങളുടെ കാലാനുസൃതമായ പരിഷ്കരണം ഉൾപ്പെടെ പരിശോധിക്കുന്നതിന് വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |