റിയാദ്: ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് എടുക്കാനുള്ള സൗകര്യമേർപ്പെടുത്തിയതായി സൗദി. കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കുന്ന രീതിയിലുള്ളതായിരിക്കും ഇൻഷുറൻസ് പോറിസി. ഇൻഷുറൻസ് എടുക്കുന്നതായി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചതായി സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 40 റിയാലടച്ച് പോളിസി എടുക്കുന്നതോടെ രാജ്യത്ത് തങ്ങുന്ന ദിവസങ്ങളിൽ കൊവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ചാൽ സൗജന്യ ചികിൽസ ലഭ്യമാകും. ടൂറിസ്റ്റ് വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ സഞ്ചാരികൾക്ക് സൗദി സർക്കാർ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികളുടെ കവറേജ് ഉണ്ടായിരിക്കണമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തുന്ന സഞ്ചാരികൾ നിർബന്ധമായും മെഡിക്കൽ ഇൻഷുറൻസ് തുക അടച്ച് പോളിസി എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |