കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌മെന്റ് (ഇഡി) ഡയറക്ടറേറ്റിനെതിരെയുള്ള ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ. അന്വേഷണത്തിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് നടപടി. ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും, വിശദമായ വാദം പിന്നീട് കേൾക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ജസ്റ്റിസ് വികെ മോഹനൻ കമ്മീഷൻ നിയമനം അസാധുവാക്കണമെന്നായിരുന്നു ഇഡി ഹർജിയിൽ ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസി ഉൾപ്പെട്ട ഒരു കേസിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും, സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ഇഡിയുടെ വാദം.
കോടതിയുടെ മേൽനോട്ടത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നത്. കമ്മീഷൻ ഒഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല.മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയതെന്നാണ് ഇഡി ഹർജിയിൽ പറയുന്നത്.സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |