വാഷിംഗ്ടൺ: ബ്രിട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ പുത്രനുമായ ആൻഡ്രൂ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ന്യൂയോർക്ക് കോടതിയിൽ കേസ് നൽകി യുവതി. ഇരുപത് വര്‍ഷങ്ങൾക്ക് മുമ്പ്, തന്റെ 17ാം വയസ്സിൽ ആൻഡ്രൂ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
വ്യവസായിയും പീഡനക്കേസ് പ്രതിയുമായ ജെഫ്രി എപ്‌സ്‌റ്റൈനും ആൻഡ്രൂവും ചേര്‍ന്നാണ് ലൈംഗികാതിക്രമം നടത്തിയതെന്നും ഇവർക്കെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ആൻഡ്രൂ പലതവണ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. 2019ൽ ജയിലിൽ വച്ച് ജെഫ്രി മരണമടഞ്ഞു. അതേസമയം, രാജകുമാരനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപണം നിഷേധിച്ചു. 2019ൽ ബി.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലും ആൻഡ്രൂ ഈ ആരോപണം നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |