ബീജിംഗ്: ചാരവൃത്തി ചുമത്തി കനേഡിയൻ ബിസിനസുകാരനായ മൈക്കൽ സ്പാവറിനെ ചൈന 11 വർഷത്തേക്ക് ജയിലിലടച്ചു. 2018ലാണ് കനേഡിയൻ മുൻ നയതന്ത്ര പ്രതിനിധി മൈക്കൽ കോവ്റിംഗിനൊപ്പം മൈക്കലിനെ ചൈന അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചൈന-കാനഡ നയതന്ത്രബന്ധം താറുമാറാക്കിയിരുന്നു. കാനഡയിൽ കഴിയുന്ന വാവെയ് ചീഫ് എക്സിക്യൂട്ടിവ് മെംഗ് വാംഗ്ഷുവിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം ഇപ്പോൾ കൂടുതൽ വഷളായിരിക്കുകയാണ്. അതേസമയം, ജയിൽശിക്ഷക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |